Sunday, December 20, 2009

അവളുടെ കുഞ്ഞ്



അവള്‍ കുഞ്ഞിന്ടെ നെറ്റിയില്‍ ഒന്ന് കൂടെ ചുംബിച്ചു,,കുഞ്ഞു ശരീരം,അവളുടെ കയ്യില്‍ കിടന്നു തിളങ്ങി,,കണ്ണില്‍ നിന്നോഴുകിയ പ്രവാഹം അവള്‍ പിടിച്ചു നിര്‍ത്താന്‍ ശ്രേമിചെങ്കിലും,അതിലൊരു തുള്ളി,കുഞ്ഞിന്ടെ കവിളിലേക്കു ഒറ്റി വീണു,ആ കുഞ്ഞു പൈതലിനായി ചുരത്തിയ പാല്‍,കുഞ്ഞിന്ടെ ചുണ്ടിലേക്ക്‌ കൊടുത്തു.മാറോടണച്ചു ,,ഉള്ളില്‍ ഒരു നേരിപ്പോടെരിയുകയാണെങ്കിലും,,അവള്‍ കുഞ്ഞിനോട് സംസാരിച്ചു കൊണ്ടേയിരുന്നു.
"മോളെ,ഒരു കാലത്തും അമ്മയോട് ദേഷ്യം തോന്നല്ലേ, ഇതെന്ടെ കുഞ്ഞിനു അവസാനമായി അമ്മക്ക് തരാനുള്ള അമൃതാണ്,,ആരുടെ കയ്യിലായാലും എന്റെ മോള് നന്നായിരിക്കു, ഈ അമ്മ നിന്നെ കൊണ്ട് പോയാല്‍,ഒരു ദിവസം നീയും ഇത് പോലെ,ഒരു കുഞ്ഞിനേയും കൊണ്ട് പെരുവഴിയിലാകേണ്‍്ടി വരും,,"
ഒരു ഈര്ച്ച വാള്‍ അവളുടെ നെഞ്ജിനെ മുറിക്കുന്നത് പോലെ തോന്നി,ഒരു വണ്ടിയുടെ ഹോണ്‍ കേട്ടവള്‍ തിരിഞ്ഞു നോക്കി,ഒരു 10 വയസ്സുകൈയോടു,കറുത്ത് തടിച്ച ഭീകരനായ ഒരാള്‍ എന്തോ ചോദിക്കുന്നു.
അവള്‍ അവളുടെ കുഞ്ഞിനെ ഒന്ന് കൂടി മാറോടണച്ചു,പകുതിയോളം കീറിയാ ആ സാരി കൊണ്ട് പുതപ്പിച്ചു,അമ്മിഞ്ഞപ്പാല്‍ നുകരുന്നടിനിടയില്‍ ഒരു കുഞ്ഞു കരച്ചില്‍ പുറത്തു വന്നപ്പോള്‍ അവള്‍ ഒന്ന് ഞെട്ടിത്തരിച്ചു,ആവുന്നതിലുമധികം തന്ടെ കുഞ്ഞിനെ അവള്‍ ചേര്‍ത്ത് പിടിച്ചു.ആ പത്തു വയസ്സുകാരിയുടെ നിഷ്കളങ്കമായ കരച്ചിലിണ്ടേ അര്‍ഥം മനസ്സിലാക്കിയ അവള്‍,ഒരു നിമിഷം തരിച്ചു,,ഞാനെന്ടെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചാല്‍ ആരായിരിക്കും എടുത്തു വളര്‍ത്തുക?നാളെ അവളീ റോഡരികില്‍്,ഇത് പോലെ ഒരു അവസ്ഥയില്,,,,ഇല്ല തനിക്കിത് ചിന്തിക്കാനാവില്ല ,അവളെയും കൊണ്ട് ഞാന്‍ പോയാല്‍?, അമ്മയെ പോലെ അവളും,ഒരു പാട് കാടന്‍ മാരുടെ ഇടയില്‍ ഞെരിഞ്ഞമാരേണ്ടി വരുമോ?ഇല്ല എന്റെ കുഞ്ഞു,,ഞാന്‍ അതിനു സമ്മതിക്കില്ല,,അവള്‍ അവളുടെ അമ്മയെ കുറിച്ചോര്‍്ത്തു,,
അച്ഛനറിയാതെ ,തന്നെ വഴിയിലുപേക്ഷിക്കാന്‍ തുനിഞ്ഞഞ്ഞ തന്ടെ അമ്മ കണ്ടത്,,വഴിയോരത്തിലൂടെ ഒരു കുരുന്നു ശരീരം പിച്ചിചീന്ത്തന്‍ നടക്കുന്ന തന്ടെ അച്ച്ചനെയാനെന്നും,ഉപേക്ഷിക്കാതെ തന്ടെ അമ്മ തന്നെ കൂടെ കൊണ്ട് വന്നതും ,എനിട്ടും ഇന്ന് അതെ അവസ്ഥയില്‍ ഒരു പെന്കുഞ്ഞിനെയും കൊണ്ട് വഴിയരികിളിരിക്കേണ്ടി വന്നതുമെല്ലാം വേദനയോടെ അവളോര്‍ത്തു,,,,ഇല്ല,എന്റെ കുഞ്ഞിനെ ഞാന്‍ കൂടെ കൊണ്ട് പോകില്ല,,ഈ അമ്മയുടെ മകളായി അവളെ നാളത്തെ ലോകം അറിയരുത്,,,, അവള്‍ മനസ്സിലുര്‍ഗപ്പിച്ച്ചു ഒരു അനാഥാലയത്തിലായാലും ,തന്ടെ കുഞ്ഞു സ്കൂള്‍ യുണിഫോമിട്ടു,സ്കൂളില്‍് പോകുന്നത് സ്വപ്നം കണ്ടു അവളുടെ ചുണ്ടില്‍ ഒരു മന്ദസ്മിതം വിടര്‍ന്നു...കണ്ണീര്‍ വറ്റാത്ത അവളുടെ കണ്ണിമകള്‍,ഒരു പുന്ജിരിക്കായി വഴി മാറിക്കൊടുത്തു,,,അവളുടെ അമ്മ മനസ്സു,എതോരമ്മയെയും പോലെ പ്രതീക്ഷകളുടെ കൊടുമുടിയിലെത്തി,,പാല് കുടിക്കുന കുഞ്ഞിന്ടെ നെറുകയില്‍ ചുംബിച്ചു,"എന്റെ മോള് ഈ അമ്മയുടെ ചീത്ത പേര് കിട്ടാതെ വളരണം,,,,അമ്മയെ വിറ്റു കിട്ടുന്ന കാശു കൊണ്ട് അമ്മ വഴി വക്കിലെ ഭക്ഷണം കഴിച്ചു നടക്കുമ്പോള്‍ എന്റെ മോള് സ്കൂളില്‍ പോയി പടിക്കുന്നാത് അമ്മക്ക് കാണണം,:"
മുതിര്‍ന്ന ഒരാളോടെന്ന പോലെ അവള്‍ പിറു പിറുത്തു.കാലങ്ങളായി മനസ്സില്‍ കൊണ്ട് നടന പേര് അവള്‍ ചെവിയില്‍ പറഞ്ഞു,ഭദ്ര.....
ഉറക്കത്തിലുള്ള കുഞ്ഞിന്ടെ ആ ചിരി അവളെ വീണ്ടും,കുഞ്ഞില്‍ നിന്നകലാന്‍ വിസമ്മതിചെങ്കിലും,ഒരു പുല്‍ത്തകിട്യില്‍ ഒരു പടര്‍ന്നു പന്തലിച്ച ചെടിയുടെ മറവില്‍,ഒരു പട്ടു മെത്തയിലെന്നോണം അവള്‍ കുഞ്ഞിനെ കിടത്തി,ഒരു അഗ്നി പര്‍വതം ഉള്ളില്‍ പോട്ടിയോഴുകുന്നുണ്ടയിരുന്നെങ്കിലും,,അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു,കണ്ണില്‍ നിന്നൊഴുകുന്ന മിഴിനീരിനെ കണ്ടില്ലെന്നു നടിച്ചു അവള്‍ കാലുകളെ വലിച്ചു കൊണ്ട് പോയി,
കുഞ്ഞൊന്നു കരഞ്ഞിരുന്നെങ്കില്‍ അവളോടി വരുമായിരുന്നെന്നവള്‍ക്ക് തോന്നി,,പിന്തിരിയാന്‍ അവള്‍ ഒരു പാടു ശ്രേമിചെങ്കിലും,,പഠിച്ചു വല്യ ആളായി വരുന്ന അവളുടെ ഓമനയുടെ മുഖം അവളില്‍ തിളങ്ങി നിന്നു,
അമ്മയെ ചതുപ്പ് നിലതിലീകെരിഞ്ഞ പ്രായം,തന്ടെ മകളെ ഒരു വലിയ സ്കൂളില്‍ പഠിക്കുന്ന ഒരു വിദ്യാറ്ഥിയാക്കുമെന്ന ഒരേയൊരു സ്വപ്നം മാത്രം അവളില്‍ നിറഞ്ഞു,
ഒരു പിഞ്ചു കുഞ്ഞിന്ടെ മുഖത്തിന്‌ പകരം ഒരു കൌമാരക്കാരിയുടെ മുഖവുമായി അവള്‍ നടന്നു....അവള്‍ പ്രതീക്ഷിച്ചപോലെ അവള കരച്ചില്‍ കേട്ടു, ഒരു " ള്ളേ" വിളിയെ അവളെ സ്ഥബ്ദയാക്കി,തിരിയാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില,,
മനസ്സില്‍ ഒരു കൌമാരക്കാരിയായ മകളെ മനസ്സില്‍ കൊണ്ട് നടക്കുന്ന അവള്‍ കണ്ടത്,ഒരു കൂട്ടം പോലീസുകാര്‍ ‍,ഒളി കണ്ണുകളോടെ അവളുടെ കുഞ്ഞിനെ നോക്കുന്നു,,അവള്‍ പൊട്ടിത്തെറിച്ചു...എന്റെ മോളെ ഞാന്‍ ആറ്ക്കുമ് തരില്ല,,,അവള്‍ ഈ അമ്മയെ പോലെ ആകാന്‍ ഞാന്‍ സമ്മതിക്കിലാ.......അവളെ ഞാന്‍ കൊണ്ട് പോകും,,,,,ഞാന്‍ അവളെ വളര്ത്തിക്കോളാം അവളുടെ അലറ്ച്ചയില്,,ആ തെരുവ് ഒരു നിമിഷത്തേക്ക് നിശബ്ദമായി പോയി...ഒരു അമ്മയുടെ മനസ്സരിയാവുന്ന പ്രകൃതി മഴയുടെ രൂപത്തില്‍ ഒന്ന് രണ്ടു കണ്ണ് നീര്തുള്ളി നല്‍കി,സങ്കടം അറിയിച്ചു....അവളോടി വന്നു,കുഞ്ഞിനെ എടുത്തു ,എല്ലാവരുടെയും മുഖത്തെക്കൊന്നു മാറി മാറി നോക്കിയിട്ടു അവള്‍ നടന്നു,പണ്ടൊരിക്കല്‍ അവളുടെ അമ്മ ചെയ്ത പൊലെ...എങ്ങോട്ടെന്നില്ലാതെ അവള്‍ നീങ്ങി.,,നാളെ അവളുടെ കുഞ്ഞു ആരാകും എന്നാ ചോദ്യവുമായി ............

Saturday, October 10, 2009

പ്രണയ സമ്മാനം


പ്രണയം തളിര്‍ത്ത ആ നാളുകളില്‍ ഞാന്‍
ലോകത്തെ മുഴുവന്‍ പ്രണയിച്ചു,
അവന്ടെ ചുണ്ടില്‍ നിന്നുതിര്‍ന്നു വീണ വാക്കുകള്‍ക്ക്,
ഒരു സ്ഫോടനത്തിന്ടെ ഗാംഭീര്യമുന്ടായിരുന്നെങ്കിലും
ഒരു അരുവിയുടെ കള കള ഗാനത്തോടെ,
അതെന്നെ തരളിതയാക്കി,
അവന്ടെ കൈകളെന്ടെ കയ്യില്‍ തൊട്ടപ്പോള്‍,
ഒരു ഇളം തെന്നളിലെന്നോണം ഞാന്‍ കോരിത്തരിച്ചു
പക്ഷെ ഇതെല്ലം ഒരു ഉച്ചമയക്കത്തിലെ
സ്വപ്നമാണെന്ന് ചിന്തിക്കെന്ടി വന്നതു മുതല്‍ ,
എന്നുളില്‍ തിളങ്ങിയ പ്രകൃതി പോലും,
ഉഗ്രരൂപിനിയയത് പോലെ തോന്നി,
അവന്ടെ കണ്ണിലെ കാപട്യത്തിന്ടെ അഗ്നി,
എന്റെ കണ്മുന്നിലാകെ നിറഞ്ഞു,
അതിനപ്പുറം കടന്നു മുന്നോട്ടു പോകുവാനകാതെ,
അതില്‍ കിടന്നു ഞാന്‍ വെന്തു,
ഒരു വേള എന്റെ ശരീരം അഗ്നിക്ക് നല്‍കാന്‍ നോക്കി,
പക്ഷെ ക്രൂരനായ ഒരാളെന്നെ രക്ഷിച്ചു,
ശരീരം മാത്രം രക്ഷപ്പെട്ട ഞാന്‍,
കരിഞ്ഞു പോയെന്‍ മനസ്സും പേറി ജീവിക്കുന്നു .

Saturday, September 26, 2009

ഹരി ശ്രീ ഗണപതയേ നമ :


തിളച്ചു മറയുന്ന മനസ്സിനു ശാന്തി കിട്ടാന്‍ ,വിരല്‍തുമ്പിനെയും തൂലികയേയും കൂട്ടുകാരാക്കി ,കടലസു കഷണത്തിനു നിറം പകരാന്‍ തോന്നിപ്പിച്ച ദേവീ,, ഇനിയും കൂടെ വരണേ......

വാങ്ങുവാന്‍ കിട്ടുമോ??

ചുട്ടു പൊള്ളുന്ന നെറ്റിയില്‍ കൈവച്ചു,
'എന്‍കുഞ്ഞിനയ്യയ്യൊ' എന്ത് പറ്റിയെന്നോതി
കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന,
അമ്മ തന്‍ വാത്സല്യം നഷ്ടമായ് തീരുന്നോ?



മുറ്റത്തു വീഴുന്ന കണ്ണിമാങ്ങയും കൊണ്ടു,

വടക്കുഭാഗതെ വതിലില്‍ വന്നിട്ടു,

മറ്റാരും കാണാതെ ,തിന്നുവാന്‍ തന്നിട്ടു,

സംതൃപ്തനാവുന്ന,അച്ഛന്ടെ സ്നെഹവുമ്,നഷ്ടമായീടുന്നോ?



നിസ്സാരകര്യതില്‍ വഴക്കിട്ടുവെന്നാലും ,

നല്ലതായ് തോന്നിയതെന്തു കൈവന്നാലും,

ഒരു ഭാഗം തന്നിട്ടു,വീണ്ടും വഴക്കിനായ്,

തെയ്യാറെടുക്കുമെന്‍ കൂടെപ്പിറപ്പിനെ നഷ്ടമായ് നഷ്ടമായീടുന്നോ?

....................................



ഒരു വമ്പന്‍ ആശുപത്രിയില്‍ പോയി,

വാരിയെറിയുവാന്‍ പണമുണ്ടെന്നാലും

അമ്മതന്‍ വാല്‍സല്യം

വാങ്ങുവാന്‍ കിട്ടുമോ???

ഒരു നൂറായിരം മാങ്ങയും വാങ്ങി,

വേണ്ടവര്‍ക്കെല്ലര്‍ക്കും നല്കിയെന്നാലും,

അധികമായ്‌ വന്നീടും മങ്ങക്കുണ്ടോ

ആ അച്ഛന്ടെ സ്നേഹത്തിന്‍ സ്വാദ്,

പകുത്തു നല്കീടാതെ,മുഴുവനും,

കയ്യിലുന്ടെന്നാലും-

പകുതി ഭാഗത്തിന്ടെ -

സംതൃപ്തിയുണ്ടോ?

വാങ്ങുവാന്‍ കിട്ടാത്തതായൊന്നുമേയില്ലിന്നു -

എന്നാല്‍ വാങ്ങുവാന്‍ കിട്ടാത്ത എന്തൊക്കെയോയുണ്ട്

പുതു നോട്ട് കാശിനു

നല്‍കുവാനാവാത്ത സന്തോഷമറിയുന്നവരില്ലേയിന്നും?

മുന്നിലിരിക്കുന്ന പെട്ടിക്കു നല്കുവനാവാത്ത

സ്നേഹത്തെ അറിയുന്നവരല്ലെ എല്ലാം??

Thursday, September 24, 2009

പോകയാണു ഞാന്‍


പോകയാണു ഞാന്‍ ,,

നിന്‍ നിറമിഴികളെ കാണാതെ,
നിറഞ്ഞു നില്ക്കും നിന്‍ സ്നേഹത്തെ കാണാതെ,
നിന്നുള്ളില്‍ എന്നോര്‍മ്മയെ മാത്രമായ് നിര്‍ത്തി,
കണ്ണു നീരില്ലാത്ത കൂട്ടിലേക്ക്,


*****************

പോകയാണു ഞാന്‍ ,

അമ്മതന്‍ വാല്സല്യം കാണാതെ,
നൊന്തു പെറ്റവര്‍തന്‍ വേദനയോര്‍ക്കാതെ,
കണ്ണില്‍ വിടരും പ്രതീക്ഷയെ ഒര്‍ക്കാതെ
വാല്സല്യമില്ലാത്ത നാട്ടിലേക്ക്,
*****************
പോകയാണു ഞാന്‍ ,

പിതാവിന്‍ പ്രതീക്ഷകളൊന്നുമെ കണാതെ,
കയ്യെത്താ കൊമ്പത്തൊന്നെത്തുവാനാകാതെ,
പതറുന്ന ജീവിതം താങ്ങുവാനാകാതെ,
ആഗ്രഹങ്ങളില്ലാത്തൊരു ഗൃഹത്തിലേക്ക്

*****************

പോകയാണു ഞാന്‍ ,

കൂടെ പിറപ്പിന്ടെ മുഖമൊന്നു നോക്കാതെ
ഉണരും പ്രഭാതത്തില്‍ എന്നെയും കാണാതെ,
പൊട്ടിക്കരയുന്ന നിന്‍ രോദനം ഓര്‍ക്കാതെ
ബന്ധങ്ങളില്ലാത്തൊരു മേട്ടിലെക്ക്

*****************
പോകയാണു ഞാന്‍ ,

ഒന്നുമേയോര്‍ക്കാതെ,ഒരു നിമിഷത്തിന്ടെ തോന്നലിന്‍ കൂടെ,
പ്രേമവും സ്നേഹവും വാല്സല്യവും വന്നു-
നൃത്തമാടുമ്പൊളും ,പോകുവാന്‍ വെമ്പുന്നു,
സാന്ത്വനം കിട്ടുന്നൊരു സ്വര്‍ഗത്തിലേക്ക്.



Saturday, August 22, 2009

പേടിപ്പിക്കുന്ന രാത്രികള്‍



അയാള്‍ക്കുറക്കം വരുന്നില്ലായിരുന്നു.......... അയാളോര്‍ത്തു

അവള്‍ക്കു ചില ദിവസങ്ങളില്‍ ഇരുട്ടിനെ പേടിയായിരുന്നു,,നിയന്ത്രണം കിട്ടാതെ ഓടുന്ന അവളുടെ മനസ്സിനെ ഒന്നു ബന്ധിക്കാന്‍ അവള്‍ ശ്രമിച്ചിരുന്നെങ്കിലും ,അവള്‍ക്കതിനു കഴിഞ്ഞിരുന്നില്ല,എന്നത്തെയും പോലെ ഉറങ്ങാന്‍ കിടക്കുന്ന അവള്‍ക്കു ചില ദിവസങ്ങളില്‍ എന്താണു സംഭവിക്കുന്നത് എന്നു താന്‍ ഒരു പാടു തവണ ചോദിച്ചിട്ടുന്ട്,അവളാലോചിചു പറയാന്‍ ശ്രമിക്കുമെങ്കിലും അവള്‍ക്കു കഴിയാറില്ല,അര്‍ധരാത്രിയോളം ഉറങ്ങാതെ കിടന്നു കരയുന്ന അവളില്‍ നിന്നും ഒരു ശബ്ദം പോലും ഞാന്‍ കേട്ടിട്ടില്ല,,അവള്‍ക്കു പിടിചു നില്‍ക്കുന്നതിന്ടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോലണവളെന്നെ വിളിച്ചുണര്‍ത്താറ്.





"നകുലേട്ടാ, ഇയ്ക്ക് പേട്യാവുണു, ഇയ്ക്കെന്താ ഉറങ്ങാന്‍ പറ്റാത്ത്?

എന്താ മോളേ, എന്താ പറ്റ്യേതു?എന്തിനാ പേടിക്കണ്?

അറിയില്ല നകുലേട്ടാ,,ഞാന്... ഞാന്,ആകെ ഒറ്റക്കാവണ പോലെ,,എനിക്കെന്തൊക്യോ പേടിയാവുണു ,

നീ ഒറ്റയ്ക്കോ,എന്തിനാ മോളേ പേടി ഞാന്‍ നിന്ടെ കൂടെയില്ലേ,,,"

അവളെ മറോടു ചേര്‍ത്തു പിടിച്ചാല്‍ അവള്‍ക്കൊരാശ്വാസമാകും എനറിയാവുന്നതു കൊന്ടു ,അതായിരുന്നു അവള്‍ക്കു വേണ്ടി അവിടെ ചെയ്യാന്‍ പറ്റിയിരുന്നത്.
പക്ഷേ പലപ്പോളും അവിടേയും പരാജയപ്പെടുമായിരുന്നു താന്‍,,നിറഞ്ഞൊഴുകുന്ന കണ്ണീരില്‍ അവളുടെ പേടിച്ചരണ്ട കണ്ണുകല്‍ തിളങ്ങുന്നുണ്ടാവും,ജനലിലൂടെ വരുന്ന സ്ട്രീറ്റ് ലൈറ്റിന്ടെ നേരിയ പ്രകാശത്തില്,,അവളുടെ ഭയം നിറഞ്ഞ കണ്ണുകള്‍ തന്നെ ഒരു പാടു വിഷമിപ്പിച്ചു,
പക്ഷേ അവള്‍ അതിലൊന്നും നിര്‍ത്താറില്ല,,

"ഇക്കെന്ടെ വീട്ടില്‍ പോണം, അമ്മേനേം അച്ഛനേം കാണണം, ഇക്കവരേ ള്ളൂ",,

അപ്പോള്‍ ഞാന്‍ നിന്ടെയല്ലേ???

"ഉം"

അവള്‍ നിസ്സഹായയായി ഒന്നു മൂളാറേ ഉള്ളൂ,,അവള്‍ മരുപടി ഒന്നും പറയാറില്ല,അവളേക്കളേറെ അവള്‍ തന്നെ സ്നേഹിച്ചിട്ടും ഈ സമയത്തു എന്താണു അവള്‍ ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്കു മനസ്സിലായിരുന്നില്ല
അവളുടെ കണ്ണുകള്‍ ഭീതിയോടെ ചുറ്റും നോക്കുന്നതും,കണ്ണില്‍ നിന്നും ജലപ്രവാഹമുണ്ടകുന്നതും നോക്കി ഇരിക്കാനല്ലാതെ തനിക്കൊന്നും കഴിഞ്ഞിരുന്നില്ല..


അവള്‍ ഒരുത്തരം പറഞ്ഞിരുന്നെങ്കില്‍ ,ഈ ലോകത്തുള്ള എന്തു പ്രശ്നമാണെങ്കിലും അവള്‍ക്കു വേണ്ടി പരിഹരിക്കാന്‍ എനിക്കു കഴിയുമായിരുന്നു,,പക്ഷേ അവളൊരിക്കലും പറഞ്ഞില്ല,,"പേടിയാവുണു,ഞാനൊറ്റയ്ക്കാ,,എനിക്കു ഉറങാന്‍ പറ്റണില്ല്യ" .
എന്നതില്‍ കൂടുതല്‍ ഒന്നും അവളപ്പൊള്‍ സംസാരിച്ചിരുന്നില്ല,.


അവളുടെ ഉള്ളില്‍ പടര്‍ന്ന തീയ് എരിഞ്ഞു തീരുമ്പോള്‍ അവളറിയാതെ ഉറക്കത്തിലേക്കു വഴുതി വീഴുമായിരുന്നു.,
പിന്നീടു പല സന്ദര്‍ഭങ്ങളില്‍ ഇതാവര്‍ത്തിച്ചതില്‍ നിന്നും അവള്‍ക്കു താങ്ങാനാവുന്നതിലപ്പുറം സങ്കടം വരുമ്പൊളാണു അവല്ക്കിങനെ തോന്നുന്നതെന്നു താന്‍ മനസ്സിലാക്കുകയായിരുന്നു,,അതിനു ശേഷം അവള്‍ക്കു ആവുന്നത്ര ധൈര്യം കൊടുക്കാന്‍ താന്‍ ശ്രമിചിരുന്നു,അവലുടെ ജീവിതത്തില്‍ അന്നേവരെ അവള്‍ക്കു ധൈര്യം കൊടുത്തതു അവളുടെ അമ്മയും അച്ഛ്നും ആയതു കൊണ്ടായിരിക്കണം,അവല്‍ അത്തരം സമയങ്ങളില്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നത്.


**********************************

അവള്‍ തന്നെയും മോളെയും മാത്രമാക്കി പോയതിനു ശേഷം അവളു പറയാറുല്ല,,ആ രാത്രിയുടെ ഭീകരാതകളെല്ലാം താനും അറിഞ്ഞു തുടങ്ങി,,ഒരു പക്ഷെ തനിക്കു താങ്ങവുന്നതിലധികം സങ്കടം അറിഞ്ഞതും അന്നായിരിക്കാം,
ഒരോ രാത്രിയിലും അമ്മ അടുത്തില്ലാതെ ഉറങ്ങാന്‍ ബുദ്ധിമുട്ടുന്ന നാലു വയസ്സുകാരിയെ കുറിചോര്‍താല്‍ ഇനി ഒരു നലും തനിക്കുറങ്ങാന്‍ പറ്റുമായിരിക്കില്ല എന്നയാള്‍ക്കു തോന്നി..,

ഒരു നനുത്തകാറ്റിനു കൂടെ അവളും വന്ന പോലെ അയാള്‍ക്കു തോന്നി..
"നകുലേട്ടാ ,എന്തിനാപ്പൊ ഇതൊക്കെ ആലോയിക്കണത്? എനിക്കിപ്പൊ രാത്രി പേട്യാവറൊന്നൂല്യ ട്ടൊ,,എന്തിന പേടിക്കണത് ഇയ്ക്കു നകുലേട്ടനില്ലേ മോളില്ല്യേ,





"മോളേ നീ,,....."



********************************






"അച്ഛാ, അച്ഛാ ഇക്ക്യു പേട്യവുണു,,ഉരക്കം വെരുണില്ല,അമ്മ എപ്പളാ വെരുഅ അച്ഛാ???"

ഒരു നിമിഷത്തെ മരവിപ്പിനു ശേഷം അയാളവളെ കൂട്ടിപിടിച്ചു,,

"എന്ടെ മോളു സങ്കടപെടന്ട ട്ടൊ,,അച്ഛനില്ലെ ഇവിടെ,അമ്മ ഇപ്പൊ വരും,,,"






അവളുടെ ആ ഉറക്കമില്ലാത്ത രാവുകളെപ്പോലെ,അയാളും കിടന്നു,രാത്രിയെ പേടിച്ച്,ഒറ്റപെടലിനെ പേടിച്ച്,ഇനിയും വരാനിരിക്കുന്ന തന്‍റ്റെയും മോളുടെയും ഭീതി നിറഞ്ഞ രത്രികളെ കുറിച്ചോര്‍ത്ത്...

Wednesday, August 19, 2009

എന്നെ മറന്നോ നീ കണ്ണാ











എന്നെ മറന്നുവോ കണ്ണാ നീ,
എന്നെ മറക്കാന്‍ കഴിഞ്ഞുവല്ലെ,
നറുമണം തൂകുന്ന കുസുമങ്ങള്‍ കൊണ്ടു ഞാന്,
പൂമാല തീര്‍ത്തതു കണ്ടില്ല നീ,
എന്നും നിനക്കായി നോല്‍മ്പു നോറ്റുള്ളതും ,
അറിയുവാന്‍ പോലും നിന്നില്ല നീ,
എന്നും നിനക്കായി നോല്‍മ്പു നോറ്റുള്ളതും ,
അറിയുവാന്‍ പോലും നിന്നില്ല നീ,
രാത്രിയില്‍ മുഴുവനും ഓര്‍ത്തോര്‍ത്തു കരയുമ്പോള്‍,
പിടി തരാതെ നീ വന്നു പലവട്ടം,
എത്തിപിടിക്കാന്‍ തുനിഞ്ഞൊരു നേരത്തു,
ഞാന്‍ തനിച്ചാണെന്നു നീ തോന്നിപ്പിച്ചു,
എന്‍ മനസില്‍ നീ മാത്രം ഉദിച്ചു നിന്നിട്ടും,
എന്നെ മറക്കുവാനെന്തേ കൃഷ്ണാ,
ഒരു രാധയായ് തീരുവാനെന്നും തപം ചെയ്യു-
മെന്നെ നീ വെറുമൊരു ഗോപികയായങ്ങു മാറ്റിടല്ലേ,
നിന്നെ കൊതിക്കുന്ന ഗോപിക വൃന്ദത്തില്‍,
ഒരു ഗോപിക മാത്രമായ് ഞാന്‍ മാറുന്നുവോ,
നീയാഗ്രഹിക്കുന്ന രാധയായ് മാറാന്‍,
എത്രയോ ജന്മം ഞാന്‍ കാത്തിരുന്നു,

ഓരോ ദിനങ്ങളും യുഗമായ്,ജന്മമായ് തീര്‍ന്നിട്ടും ,
എന്‍മുന്നില്‍ നിന്നും നീ തെന്നി മാറുന്നോ കണ്ണാ,
എത്ര ജന്മം ഞാന് കാത്തിരുന്നീടേണം,
നീയെന്‍ടെതായ് തീരുവാന്,എന്‍ടേതു മാത്രമായ് തീരാന് ?

Saturday, July 04, 2009

ഇതു മഴയല്ല ഞാനാണു


തകര്‍ത്തു പെയ്യുന്ന മഴയോടെനിക്കസൂയയാണ്, മാസങ്ങളായി പ്രകൃതി പിടിച്ചു നിര്‍ത്തിയ അവളുടെ സങ്കടങ്ങള്‍ക്കു ഒരറുതി,ഒന്നു പൊട്ടിക്കരയുന്നതിലൂടെ അവള്‍ പരിശുദ്ധയാകുന്നു. "നീ എന്തിനണിങ്ങനെ കരയുന്നത് " എന്നു ചോദിക്കാന്‍ ആരുമില്ലാത്തതു തന്നെ ചില സമയങ്ങളിലൊരു ഭാഗ്യമാണ്".................
.
മാസങ്ങളായി അവള്‍ ഉന്ടാക്കിയതെല്ലാം നഷ്ടപ്പെട്ട അവള്‍ ജൂണ്‍ മാസാരംഭത്തില്‍ കരയാന്‍ തുടങ്ങുമ്പോള്‍,അവളുടെ കണ്ണീരു കൊണ്ടു ആഴികളും പുഴകളും നിറയുമ്പോല്‍ ആരും ആലോചിക്കുന്നില്ല എന്തായിരുന്നു അവളുടെ ദുഖം എന്ന്, അവള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരു പക്ഷെ അതു മനസ്സിലാക്കാന്‍ ഒന്നൊ രണ്ടൊ പേര്‍ കാണുമായിരിക്കും .

എന്ടെ കണ്ണീരിനെ ഞാന്‍ ആരും കാണാതെ അവലുടെ കണ്ണീരിലേക്കു വിട്ടു കൊടുക്കുമ്പോള്‍ ഒരു സമൂഹത്തിനു മുന്നില്‍ ഞാനും സന്തോഷവതിയാകുന്നു,കാരണം ചിരിക്കുന്ന മുഖം സന്തോഷത്തിന്ടെ പ്രതീകമാണല്ലോ എപ്പോളും ,,,മഴകഴിഞ്ഞു വരുന്ന വെയിലിനു ആയിരം സൂര്യന്ടെ പ്രകാശമാണു, അതിലൂടെ അവള്‍ എല്ലാവരെയും ബോധ്യപ്പെടുത്തുകയായി അവളൊരു സന്തോഷവതിയാണെന്ന്. രാത്രി മുഴുവന്‍ തകര്‍ത്തു പെയ്യുമ്പോള്‍ ,ഉറങ്ങുന്നവരും ഉറക്കം നടിചു കിടക്കുന്നവരും അവളുടെ സങ്കടം കാണില്ലല്ലോ,

പിറ്റേന്നു പ്രഭാതത്തില്‍ പൂര്‍വ്വാധികം കന്തിയോദെ വരുന്ന സൂര്യനെ കണ്ടു എല്ലാരും സന്തോഷിക്കുമ്പോള്‍ ,അവളുടെ പുഞ്ചിരിയില്‍ ഒരു ലൊകം തന്നെ ഊണരുമ്പോള്‍ ,,,അവളുടെ മനസ്സു പിടയുകയാണു ഭീതിയൊടെ, ഇനിയും വരാനിരിക്കുന്ന ഒറ്റപ്പെടലിന്ടെയും സങ്കടങ്ങളുടെയും രത്രികലെ ഓര്‍ത്ത്, ഇതൊന്നുമറിയാതെ മാലൊകരെല്ലാം അവളുടെ പുഞ്ചിരിയില്‍ വിസ്വസിക്കുമ്പോള്‍ ,അവളെ ഈ കണ്ണീര്‍ കടലിലെത്തിച്ചവര്‍ പോലും അമ്പരന്നു പോകുന്നു" മഴക്കു ശേഷമുള്ള വെയിന്ടെ ശോഭ മനസ്സിലാക്കത്തവരോടു അവളെന്നല്ല ഞാനും ഒന്നും പറയുമായിരിക്കില്ല.....



Saturday, June 13, 2009

നീയൊന്നു വരുമോ

നിറഞ്ഞ മിഴികളെ നിന്‍ വിരല്‍ തുമ്പാലൊന്നു
സ്പര്‍ശിച്ചിരുന്നെങ്കില്‍ ഞാന്‍ ആര്‍ദ്രയായ് തീര്‍ന്നേനെ
ഞാനെന്ന കൌതുകം നിന്നില്‍ മരിക്കുമ്പോള്‍
നൊക്കി നിന്നീടുന്ന അബലയാണിന്നു ഞാന്.
ഞനെന്നെ നിന്നിലെക്കായി നല്കീടുമ്പോള്‍
ഒര്‍ക്കുവനെന്തേ ഞാന്‍ മറന്നു,
നീയെന്ന ജീവന്‍ ഒരു നിമിഷമേയുള്ളൂ,
ശിഷ്ടകാലത്തില്‍ ഞന്‍ തനിചാണെന്നു,
ഒരു വാക്കിലെങ്കിലും നീയറിയിചിരുന്നെങ്കില്‍,
തളരുമായിരുന്നൊ ഞാന്‍ ആശ്രയമില്ലാതെ,
പാറി നടന്നു ഞാന്‍ നിന്‍ കയില്‍ കൈകോര്‍തു,
വെര്‍പിരിയുന്നതു ഒന്നുമെ ഓര്‍ക്കാതെ,

കാന്തിയേറുന്നൊരു പൂവിന്ടെ കൌതുകം ,
കാലങളില്ല വെറും ദിനങള്‍മാത്രം ,
കൊഴിഞു വീഴ്വാന്‍ സമയമായിന്നു,
വീണു കേണീടുവാന്‍ ,പിടിചു നിര്‍ത്തീടുവാന്‍ ,
അവശേഷിക്കുന്നില്ലൊനും മലരേ നിനക്കായി,
വിടര്‍ന്നു വിലസിയ നാളിന്ടെ ഓര്‍മയില്‍ ,
നിലം പതിക്കാമിന്നു,നിറമിഴികളോടെ,,,,
കൊഴിയും ദളങള്‍ക്കൊരു തുല്ലി ബാഷ്പം കൊടുക്കുവാന്‍ ,
വരുമോ നീയൊന്നു,നിന്‍ നിറമിഴികളൊടെ............

Sunday, May 24, 2009

സങ്കടം കാണുമോ??



നിന്‍ ചുണ്ടില്‍ നിന്നുതിരുന്ന ഗാനമാക്‌ുന്നു ഞാന്‍,
എന്നാല്‍ നീയിന്നു പാടാന്‍ മറക്കുന്നു ,
നിന്‍ കണ്ണിലെരിയുന്ന നാളമാകുന്നു ഞാന്‍,
എന്നാല്‍ നീയിന്നു ഉറക്കം നടിക്കുന്നു,
നിന്‍ സിരകളിലോടുന്ന രക്തമായിരുന്നു ഞാന്‍,
എന്നാല്‍ നിന്‍ ഹൃദയം ഇന്നു സ്പന്ദനം നിര്‍ത്തുന്നു,

നിന്‍ മുഖം തെളിയുന്നതെനിക്കായി മാത്രമാണ-

എന്നാല്‍ ഇന്നതും മങ്ങാന്‍ തുടങ്ങുന്നു,
നിന്‍ ഉള്ചിരിയെന്നും എന്ന പുഞ്ചിരിക്കായിരുന്നെ -
ന്നാല്‍ ഇന്നു നീ എന്തേ ചിരിക്കാന്‍ മടിക്കുന്നു,
നിന്‍റെ ശബ്ദമെന്നുള്ളിലെന്നെ ഉണര്തീടും
എന്നാല്‍ നീ ഇന്നു മൗനം ഭജിക്കുന്നു,
നിന്‍ നെടുവീര്‍പ്പെന്നെ ഞാനാക്കി മാട്ടീടും
എന്നാല്‍ ,നീ ഇന്നു ശ്വസിക്കാന്‍ മടിക്കുന്നു,

നിനക്കായി ഞാന്‍ തന്ന ആര്‍ദ്രമാം സ്നേഹമിന്നാര്കര്‍ക്ക് -

മില്ലാതെ കണ്ണീര്‍ പൊഴിക്കുന്നു,
പാതിവഴികള്ളില്‍ തകര്ന്നു പൊയിഏദുന്നു,
കാക്കുവാനാവാതെ ഞാനും തകരുന്നു,
നിന്ടെ ഹൃതിലുതിരുന്ന സ്നേഹത്തിന്‍ തുള്ളികള്‍,
അര്രെയോ തേടി പിടിക്കുവാന്‍ തുടങ്ങുന്നോ?
ഊഷ്മലമാലയ നിന്‍ മന്ദഹാസങള്‍
മരവിപ്പാലെന്നെ മാടിവിളിക്കുമ്പോള്‍,
മുരിഞൊരെന്‍ ഹ്രിദയം നീ കാണുകയില്ലല്ലോ,
കാണാനൊരുനാളും ആശിചതില്ലല്ലൊ ,
നിന്നെ ക്കുറിചു രചിചൊരു ഈണങള്‍
സത്യമായിരുന്നെങ്കില്‍ എന്നാശിചീടുമ്ബൊള്‍
നിന്‍ നിയോഗം ഭംഗിയായ്‌ തീര്‍ത്തു നീ,
യാത്രയായീടുന്നേന്‍ മനസ്സില്‍ നിന്നും,
പോകാം നിനക്കെന്നും,കഴിയണമെന്നും,
കരിങ്കല്ലായ് തീര്‍നോരെന്‍ മനസ്സെങ്ങു പോവാന്‍....??????
ക്കള്ളനാം ക്കണ്ണാ നീ യെന്തു ഭാഗ്യവാന്‍,
നീയെന്നുമെന്നും കളിപ്പിക്കാന്‍ മാത്രം,
പാല്‍പോലെ തിളക്കുംമീ ഗോപികഹ്രിദയതിന്‍,
സങ്കടം കാണുമോ എന്‍ ഗോപിക രമണാ നീ????

Thursday, April 23, 2009

വീന്ടുമൊരു വൃന്ദാവനം തീര്‍ക്കാന്‍..


നിന്‍ കണ്ണുകള്‍ അറിയാതെ തിരയുന്ന രാധയയിരുന്നെന്കില്‍ ഞാന്‍
അറിയാതെ ആശിച്ചു പോയ്‌
നീയെന്ന ചൈതന്യം തഴുകുന്ന ഗോപികക്ക-
സൂയ പകരും വിധം രാധയയിരുന്നെകില്‍ ഞാന്‍
നീയണിയിക്കുന്ന മയിലാഞ്ചി ചാറുമായി
നിന്മിഴികളെ ഉറ്റു നോക്കീടുന്ന മോഹിനിയാം രാധയയിരുന്നെന്കില്‍ ഞാന്‍.
നറുമണം തൂകുന്ന കാട്ടു പുഷ്പവും പേറി,ണീ
കാനുവനെതും സുന്ദരിയായെന്കില്‍ ഞാന്‍,
ഗോപികമാരോത് രസലീലക്കൊരുന്ഗുമ്പൊല്
നിന്നുള്ളില്‍ കുളിരേകും ദേഹമായിരുന്നെന്കില്‍ ഞാന്‍.
നിന്‍ സ്പര്‍ശനത്താലോന്നു പുളകിതയാകുന്ന,
നിന്ടെ സ്വന്തമാം പ്രേമമായിരുന്നെന്കില്‍ ഞാന്‍.
ആശിക്കുന്നു ഞാന്‍ കണ്ണാ ഒരു ഗോപികാ വസന്തവും,
അതിനുള്ളില്‍ തിളങ്ങുവാന്‍ രാധയായ്‌ ഞാനും,
നിന്ടെ മാറില്‍ ചേര്‍ന്ന് പ്രകൃതിയെ തന്നെ
രോമന്ജഞ്നഞമാനിയിക്കാന് ,വീണ്ടുമൊരു വൃന്ദാവനം തീര്‍ക്കാന്‍........

Wednesday, April 22, 2009

ഉണ്ണിയെ കാത്തു....

അമ്മ വീണ്ടും ഗേറ്റിലേക്ക് നോക്കി,ഉണ്ണി ഇനി പാന്ടോക്കെ ഇട്ടായിരിക്കുമോ വരിക,അവന്‍ മീശയൊക്കെ വച്ചു വലിയ ആലയിരിക്കുമോ?,അമ്മയുടെ മനസ്സിലൂടെ നൂറു ചിന്തകള്‍ പാഞ്ഞു,പണ്ടേ സുന്ദരനായ എന്റെ കുട്ടി ഇപ്പോലെന്തായാലും ആരും കൊതിച്ചു പോകുന്ന രൂപത്തിലായിരിക്കും,അതുറപ്പാ ,,അമ്മ വീണ്ടും അടുക്കളയിലേക്ക് പോയി,കയ്പക്ക ഉപ്പേരി ഒന്നു കൂടി വലിയണം ,അതാ അവനിഷ്ടം....എത്ര വട്ടം കൃഷ്ണനെ കരഞ്ഞു പ്രാര്‍ത്തിച്ചാണ് തന്ടെ മോനേ ഒന്നു കിട്ടിയത്,അമ്മ ഒന്നു കൂടി കൃഷ്ണനെ നോക്കി നീട്ടി വിളിച്ചു .......""എന്റെ കൃഷ്ണാ",,,,അവനെവിടെയാനെന്നും എന്ത് ജോലിയനെന്നുമൊക്കെ അവന്‍ കത്തിലെഴുതിയിരുന്നെങ്കില്‍ ഒന്നു മനസ്സില്‍ സങ്കല്പ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു,അതൊന്നും സാരമില്ല എന്തായാലും നാടുവിട്ടു പോയി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവന് അമ്മയെയും അച്ഛനെയും മാളുവിനെയും കാണാന്‍ ഞാന്‍ വരുന്നു എന്ന് മാത്രം എഴുതിയെന്കിലും ഒരു എഴുത്തയക്കാന്‍ തോന്നിയല്ലോ,അതന്നെ ജന്മാന്തര പുണ്യം അമ്മ ചിന്തിച്ചു,,,മാളുവിനോട് ഇന്നലെ ഇങ്ങോട്ട് വരന്‍ പറഞ്ഞതാ,പക്ഷെ അവള്ക്ക് ഇന്നു ഓഡിറ്റ് ആണ് വൈകീട്ട് വരാമെന്ന് പറഞ്ഞു,,അവള്‍ക്കും തിരക്ക് കാണും,,അവനോടെന്തല്ലാം വിശേങ്ങള പറയാനുള്ളത്,,തൊടിയിലെ അവന്ടെ പേരമരം കായ്ച്ചത് മുതല്‍ ,,അവന്ടെ സുന്ദരിക്കൊതയായിരുന്ന ശാലുവിന്റെ വീടിലാരോ വന്നു അവളുടെ തലക്കടിച്ചു,പോലീസ് അയ അവളുടെ അച്ഛനെ കൊന്നു അവളുടെ അഭരനങ്ങളെല്ലാം മോഷ്ടിച്ച് വരെയുള്ള കാര്യങ്ങല്‍,,,ആവനിപ്പോലും അവളെ ഇഷ്ടംയിരിക്കുമോ,,അതോ ഒരുമിച്ചു സ്കൂളില്‍ പോയത് നിന്നതോടെ അവന് ഇഷ്ടം കുരഞ്ഞിരിക്കുമോ,,ഇതു കേട്ടവന്‍ ആഘാതതിലകുമോ ,,അതിലും വലിയ കാര്യം പണ്ടു കൈക്കോട്ടു വേണം എന്ന് വാശി പിടിച്ചപ്പോള്‍ അവന്റെ അച്ഛന്‍ വാങ്ങിച്ചു കൊടുത്തു കൈക്കൊട്ടിണ്ടേ തായ കൊണ്ടാണത്രേ ശാലുവിനെ അടിച്ചത്, അച്ഛനെ അടിച്ച് കൊന്നതും,,അത് നമ്മുടെ വീട്ടില്‍ നിന്നെടുതതാണെന്ന് അച്ഛന്‍ പോയി വന്നപ്പോള്‍ പറഞ്ഞു,അവന്‍ ഇരുമ്പ് കമ്പി കൊണ്ടു കുതിയെഴുതിയ അവന്ടെ പേരു അതിലുണ്ടായിരുന്നു,അന്ന് അവന്‍ പോകുമ്പോള്‍ എടുത്തു വച്ചതാ പിന്നെ കാനുന്നതിപ്പോലാ ,,എന്തായാലും സങ്കടമായിപ്പോയി,,ആ സങ്കടം ഒന്നു മറക്കുന്നത് തന്‍റെ ഉണ്ണി വരുന്നതു കേട്ടപ്പോളാണ്,,,
"ഇപ്പോള്‍ എന്തിനാ പുറത്തു പോണത്,ഉണ്ണി വരികയല്ലേ?!" എന്ന് പറഞ്ഞു അച്ഛനെ തടയാന്‍ ശ്രേമിച്ചും അച്ഛന്‍ പുറത്തു പോയി,ശാലുവിന്റെ അച്ഛനെ കൊന്നയാളെ കണ്ടു പിടിച്ചത്രേ,, ൧൫ ആള്‍കാരെ കൊന്നവന ന്നാ കേള്‍ക്കുന്നത്,,പോലീസ് കാരെന്തായാലും ഒരു ദിവസം കൊണ്ട ആളെ പിടിച്ചത് നന്നായി അങ്ങിനെ തന്നെ വേണം,തെറ്റ് ചെയ്തിട്ടല്ലേ ,,ഞാനെന്തായാലും അങ്ങോട്ടില്ല,ഉണ്ണിയിപ്പോള്‍ വരും, ശലുവിണ്ടേ വീട്ടില്‍ ആള്‍ക്കൂട്ടം കാണെ കാണെ കൂടി വന്നു കാരണം ഉണ്ണിയുടെതായിരുന്നാ ശലുവും അച്ഛന്ടെ കൂടെ യാത്രയയത്രേ,,, !!!!!!!!
കള്ളന്ടെ തലയിലൂടെ ഒരു തുണിയിട്ടിരുന്നു എന്നിരുന്നാലും തന്‍ ആരാണെന്നും ഇതുവരെ എന്തൊക്കെ ചെയ്തുവെന്നും ഏറ്റു പറയാന്‍ ആവശ്യപ്പെട്ടപ്പോള് ,അവന്‍ പറയാന്‍ തുടങ്ങി,കാരണം അവന്ടെ ശരീരം പോലീസ് ണ്ടെ ണ്ടെ പ്രഹരതാല്‍ ഇനിയൊന്നും താങ്ങാന്‍ കഴിയാത്ത വിധത്തിലായിരുന്നു ,,അവന്‍ പറഞ്ഞു മുഖത്തെ തുണി മാറ്റാതെ,
"ഞാന്‍ ഉണ്ണികൃഷ്ണന്‍ തെക്കേടത്ത് വീട്ടില്‍ ,16 പേരെ കൊന്നു അവസാനമായി ശാലുവും ,,
എല്ലാവരും ഒരു ശില കണക്കെ നിന്നു ഒന്നും മിണ്ടാതെ,
ഉണ്ണിയേയും കാത്തിരുന്ന് അമ്മക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു,ചുരുങ്ങിയ പക്ഷം അച്ചച്ചന്‍ വന്നാല്‍ ഉണ്ണിയെ പറ്റി പറഞ്ഞിരിക്കാമായിരുന്നു,അടുത്ത വീട്ടിലെ ലീലയെ വിട്ടു ഉണ്ണിയുടെ അച്ഛനെ വിളിപ്പിച്ചു എന്തായാലും വിവരവും അറിയാം..
ഉണ്ണിയുടെ അച്ഛന്‍ വന്നു,,അമ്മ അവനെ ശകാരിച്ചു പറഞ്ഞു,ഈ ചെക്കന്‍ രാത്രിയായാലെ വരൂ എപ്പോളും അങ്ങനെയാ ,ഇരുട്ടന വരെ കളിചോണ്ട് നില്‍ക്കും .
അച്ഛന്‍ ഭാരമുള്ള ചുണ്ടുകലെളടുത്തു ബുദ്ധി മുട്ടി സംസാരിച്ചു,,"ശെരിയാ അവന്‍ രാത്രിയെ വരു‌,,,അത് പോലെ അവന്‍ മിനിയാന്ന് രാത്രിയും വന്നു,,അവന്ടെ കൈക്കൊട്ടിന്‍ തയ എടുക്കാന്‍,..................
ഇനി കാണണോ നിനക്ക് ,പോലീസ് കൊണ്ടോകും മുമ്പു പോയൊന്നു കണ്ടോളൂ വേണമെങ്കില്‍ ,,വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്,ഇനി കാണാന്‍ പറ്റില്ല ,,
ഭൂമി വന്നു തലയില്‍ വീണതും താങ്ങി ആ അമ്മാ ഒരു തുള്ളി കണ്ണ് നീര് പോലും കളയാതെ മരവിച്ചു നിന്നു.

Monday, April 06, 2009

ആഴിയോളം ഞാന്‍ നിന്നെ സ്നേഹിച്ചു,
ഒരകാശതോളം നീയെനിക്ക് തിരിച്ചു തന്നു,
പക്ഷെ നമുക്കിടയില്‍ വന്ന മേഘം നമ്മുടെ സ്നേഹത്തെ മറച്ചു കളഞ്ഞോ??
അങ്ങിനെ മറച്ചാല്‍ പോകുമോ അത്??????

Saturday, April 04, 2009

ഞാനെന്നും അവളുടേത്‌ മാത്രം.....




നീലമിഴികളുളള ആ നീഹാര പെണ്‍കിടാവ് എന്ടെതായിരുന്നെങ്കില്‍ എന്ന് ഞാനോരുപാടഗ്രഹിച്ചു,



ആഗ്രഹങ്ങളെ മോടികൂട്ടനായി അവളെന്‍റെ മുന്നിലൂടെ പാറിനടന്നു,



ഒരു മഞ്ഞു തുള്ളി കണക്കെ അവള്‍ അലിഞ്ഞു വിദൂരതയിലേക്ക് പോകുന്നതും നോക്കി ഞാനൊരുപാട് നിന്നിട്ടുണ്ട്,



എന്‍ടെ സ്വപ്നങ്ങള്‍ക്ക് വര്‍ണച്ചിറകെകാന് അവള്‍ക്കു മാത്രമെ കഴിയു എന്ന് ഞാനുറച്ചു വിശ്വസിച്ചു,



ആ വിശ്വാസം ഒരിക്കലും തെറ്റായിരുന്നില്ല,എന്റെ കിനാവിന്ടെ പടികള്‍ ഓരോന്നായി ചവിട്ടി അവള്‍ കേറിത്തുടങ്ങി,



അവളുടെ കണ്ണുകള്‍ അവളുടെ ചുണ്ടുകലെക്കാളേറെ എന്നോട് സംസാരിച്ചിരുന്നു,



പിന്നീടത്‌ ചുണ്ടുകളിലെക്കും വ്യാപിച്ചതോടെ ഞാന്‍ അവളുടെതായും അവള്‍ എന്ടെതായും മാറിത്തുടങ്ങി,



അവളുടെ അസാന്നിധ്യം എന്നുള്ളില്‍ കടുത്ത നിരാശ ഉണ്ടാക്കിയെന്കിലും,അവള്‍ എന്ടെത് മാത്രമാണെന്നും ഇനിയും അവളുടെ സാന്നിധ്യത്തില്‍ ഞാന്‍ ഒരുപാടു സന്തോഷിക്കുമെന്നും അറിയാവുന്നതു കൊണ്ടു ഞാന്‍ എന്റെ മനസിനെ പിടിച്ചു നിര്‍ത്തി,



അവളുടെ മനസും ഇതുപോലെ എനിക്ക് വേണ്ടീ പിടക്കുകയാനെന്നറിഞ്ഞ ദിവസം ,ഇനി എന്റെ ലോകം സുന്ദരമാകണമെങ്കില്‍ അവള്‍ കൂടിയേ തീരു എന്ന് ഞാനുറപ്പിച്ചു,



അവളുടെ ഉള്ളിണ്ടേ ഉള്ളില്‍ അവളും ഇങ്ങനെ ഉറപ്പിച്ചതയരിച്ഞപ്പോള്‍,ഇതാണെന്ടെ സ്വര്‍ഗം എന്ന് കരുതി ഞാന്‍.



ഞങ്ങളുടെതായ ലോകം സന്തോഷം മാത്രം സംമാനിക്കുകയിരുന്നു,ഒരു മാത്രാ പോലും അവളില്ലാതെ കഴിയാനാകില്ല എന്നത് എന്റെ മനസ്സില്‍ വജ്രസമാനം ഉറച്ചു കഴിഞ്ഞിരുന്നു,,



......................................................................................................



ഓര്ക്കാനാഗ്രഹീക്കാത ആ ദിവസം,ഒരു ആഘാതത്തില്‍ നിന്നു ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറക്കുകയായിരുന്നു,അവളുടെ മിഴിനീര്‍ മോക്ഷത്തിനു വേണ്ടി കേഴുകയായിരുന്നു,



എന്ടെതയിരുന്ന അവള്‍ .............................................



ഇല്ല ഒരിക്കലും അവിടെ ഒരു സംശയം പോലുമില്ല,പക്ഷെ അവളുടെ മിഴികളും മൊഴികളും എന്തായിരുന്നു പറയാന്‍ ആഗ്രഹിച്ചത്‌???? ഞാന്‍ ഒരു വേള ചോദിയ്ക്കാന്‍ ശ്രമിച്ചു,



പക്ഷെ ആ വാക്കുകള്‍ എന്റെ ചുണ്ടില്‍ തന്നെ തങ്ങി നിന്നു എന്റെ കാതുകളെയും ഹൃദയത്തെയും രക്ഷിക്കാനായി, ഞാനത് കേട്ടാല്‍ തകരുമെന്ന് അവള്‍ക്ക്കരിയവുന്നത് പോലെ എന്റെ ചുണ്ടുകല്‍ക്കരിയാമായിരുന്നു ഇതു കേട്ടാല്‍ എന്‍ടെ ഹൃദയം തകരുമെന്ന്,പക്ഷെ അവളെ പ്പോലെ തന്നെ എന്റെ ചുണ്ടുകളും ധൈര്യം സംഭരിച്ച്ചു‌.



പിന്നെടുല്ലതെല്ലാം ഒരു സ്വപ്നമാകനെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു കെട്ട് നിന്നു.അവളുടെ ചുറ്റുപാട് അവളെക്കാള്‍ നന്നായി അറിയാവുന്നതു കൊണ്ടു അവള്‍ പറഞ്ഞതിനെല്ലാം സമ്മതം മൂളിക്കൊടുത്തു.



സ്വപ്നമാല്ലെന്നരിഞ്ഞിട്ടും.....നാലോ ദിക്കുകളും എന്നെ നോക്കി സഹതാപിക്കുന്നത് എനിക്ക് കാണാമായിരുന്നു.



ഇനി ഞാന്‍ ഒറ്റയ്ക്കാണെന്ന് എന്നെ ഒന്നു വിശ്വസിപ്പിക്കാന്‍ ഇളം തെന്നല് പോലും ശ്രമിക്കുകയായിരുന്നു.



ആ ശ്രമത്തില്‍ അവര്‍ പരാജയപെട്ടില്ല,പകേഷേ ഇതാണ്ഗീകരിക്കുന്നതില്‍ ഞാന്‍ പറ്റെ പരാജയപ്പെട്ടു.



ഇനിയുള്ള ജീവിതം,അതിനെ ജീവിത മെന്നു പറയാനാവുമോ??ഇതില്‍ നിന്നും കയറിവരുന്ന ഒരു നാള്‍ എനിക്കുണ്ടാകുമോ???ഇല്ല്ലാ ഒരിക്കലും എനിക്കതിനവില്ലാ,അവളുടെ ഓര്‍മയില്‍ ഞാന്‍ ജീവിക്കും ,അവള്‍ക്കായി മാത്രം,അവലെന്ടെതല്ലെന്കിലും,,ഞാനെന്നും അവളുടേത്‌ മാത്രം.....,അവളുടേത്‌ മാത്രം.

Monday, March 23, 2009

നീ വരുമോ?




പോവുന്നുവോ നീ യെന്‍ മനോവാടിയില്‍ നിന്നു-,
പോകുവതെങ്ങനെ സമ്മതം ചോദിക്കാതെ .
നീ മാത്രം മീട്ടിയാല്‍ മൂളും വിപന്ചികക്ക്-
അറിയുവനവുന്നീല മറ്റൊരു വിരല്‍ സ്പര്‍ശം.
വിജനമാം പാതയില്‍ കാലിടറി വീഴുമ്പോള്‍,
കേഴുകയാണ് ഞാന്‍ നിന്കൈകളെ കാണാതെ,
എന്മിഴിക്കോനില്‍ തളം കെട്ടി നില്ക്കുന്ന,
കന്നുനീര്തുള്ളിയും മരവിച്ചു പോകുന്നു.
മരവിച്ച്ചോരെന്‍ മനസ് ഒന്നലിയിച്ച്ചു തന്നീടാന്‍,
നീ വരുമോ?എന്നെങ്കിലും?വരും ജന്മത്ത്തിലെന്കിലും????

Thursday, January 22, 2009

പോകയാണ് ഞാന്‍

പോകയാണ് ഞാന്‍ നിന്‍ നിരമിഴികളെ കാണാതെ,
തുളുമ്പി നില്ക്കുന്ന നിന്‍ സ്നേഹത്തെ കാണാതെ,
എന്‍ മിഴിനീരോന്നോപ്പുവാനാവാതെ,
വിദൂരതയിലേക്ക് ഞാന്‍ പോയ്മറയുമ്പോള്‍
നിന്നോര്‍മാകലെന്നെ ഭ്രാന്തിയായ് മാറ്റുമ്പോള്‍,
പോയിവരെട്ടെയെന്നോതുവാനാതെ
എന്ച്ചുണ്ടിനകള്‍ പരാജയമോതുമ്പോള്‍,
എന്നെഞ്ഞിലുതിരുന്ന വാക്കുകള്‍ കരയുമ്പോള്‍,
അറിയുവനാവുമോ നിനക്കെന്‍ വികാരം,
അനുഗ്രഹിക്കുമോ പറയാതെ നീയെന്നെ..........

Wednesday, January 07, 2009

ഞാന്‍............




വിജനമായ പാതയില്‍ ഞാന്‍ ഒറ്റയ്ക്കയോ എന്നെനിക്കാന്‍ ആലോചിക്കാന്‍ പോലും പട്ടുന്നില കാരണം ആലോചന എന്നോരനുഗ്ര്തം പോലും എന്നെ വിട്ടുപോയി. ഒരു തണല്‍ മരചോട്ടിലിരുന്നു കരയനെനിക്ക് ആഗ്രഹമുണ്ട് പക്ഷെ ഈ വറ്റിവരണ്ട പാതയില്‍ ഞാന്‍ എങ്ങനെ ഒരു തണല്‍ മരം കണ്ടുപിടിക്കും,ഇനിയെനിക്ക് വയ്യ, ഒരുതനാല്‍ മരത്തിനും എന്നെ സംരക്ഷിക്കനവുമെന്നെനിക്ക് തോന്നുന്നില്ല, ഈ പൊരി വെയിലില്‍ ഞാന്‍ കരിഞ്ഞു പോകുമ്പോള്‍ എനിക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരോട്ടിക്കാന്‍ ആരെങ്കിലുമുണ്ടാകുമോ?അതോ എന്നെ ശപിച്ചു പൊട്ടിച്ചിരിക്കാന്‍ ഒരു പാടു പെരുണ്ടാകുമോ?മനോമാളികകളിലെ രാജകുമാരിയായ് വിലയാസുമ്പോള്‍ ഒരു നേരമെന്കിലും നാന്‍ ആലോചിച്ചിരുന്നോ ഇതെല്ലം അനുഭവിക്കേണ്ടി വരുമെന്ന്,പക്ഷെ എനിക്കരിയംയിരോന്നുരു കാര്യം ഞാനായി കൊടുത്ത കന്നുനീര്തുള്ളികല്‍ക്കെല്ലാം പകരം ഞാനൊരു വര്‍ഷകാലം തന്നെ തീര്ത്തു കൊടെക്കെണ്ടിവരുമെന്നു,പക്ഷെ ഇന്നൊരു വര്‍ഷക്കലതനായി നാന്‍ കൊതിക്കുന്നു.ഒരുതുള്ളി കന്നുനീരെന്കിലും പുറത്തു വന്നിരുന്നെന്കില്‍ നാന്‍ ഇങ്ങനെ വരണ്ടു പോവില്ലായിരുന്നു.കണ്ണിനെ ഈരനനിയിക്കാന്‍ പോലും നാന്‍ ഇന്നു മറന്നു പോയി.നിന്ടെ മിഴികള്‍ കൂടെക്കൂടെ ജെളിക്കുമ്പോള്‍ കരഞ്ഞിരുന്ന ഞാന്‍ ഇന്നൊരു തുള്ളി കണ്ണുനീരിനു പോലും മോചനം കൊടുക്കാനാവാതെ കഷ്ടപെടുന്നു,എന്റെ കന്നിണ്ടേ തിളക്കം ആ മിഴി നീരിണ്ടോടൊപ്പം എനിക്ക് നഷ്ടമായിരിക്കുന്നു,നാന്‍ ഇന്നന്ഗീകരിക്കേണ്ട യാഥാര്ത്യങ്ങളിലോന്നനിത്.ഒരു കരിന്കള്ളില്‍ തലയിടിപ്പിച്ചു അതില്‍ നിന്നു പുറത്തേക്ക് ചീറ്റുന്ന രക്തത്തില്‍ നിന്നും എനോക്കൊരിതിരി കുളിര്‍മ കിട്ടുമോ?അതനെണ്ടേ ഇനിയുല്ലൊരു പ്രതീക്ഷ............